ദമാം: തൊഴില്‍ കരാര്‍ കാലാവധിക്ക് ശേഷവും നാട്ടില്‍ പോകാനാവാതെയും ഇഖാമ പുതുക്കി ലഭിക്കാതെയും കഷ്ടപ്പെട്ട ബീഹാര്‍ സ്വദേശി മുഹമ്മദ് രാജ നാട്ടിലേക്ക് മടങ്ങി. ആറ് മാസത്തെ ശമ്പളം കുടിശ്ശികയും സേവന ആനൂകൂല്യങ്ങള്‍ക്കുമായി ലേബര്‍ ഓഫീസില്‍ പരാതി നല്‍കിയിരുന്നു. അറിവില്ലായ്മയും ബന്ധുവിന്റെ അപകടവും കാരണം അത് സംബന്ധമായ തുടര്‍നടപടികള്‍ സ്വീകരിക്കാനവാതെ വെറുംകൈയോടെയാണ് മടക്കം.
അവിവാഹിതനായ മുഹമ്മദ് രാജ വലിയ കുടുംബത്തിന്റെ ഏക അത്താണിയാണ്. ഒരു ട്രാന്‍സ്പോര്‍്ട്ടിംഗ് കമ്പനി ഡ്രൈവറായാണ് അഞ്ച് വര്‍ഷം മുമ്പ് രാജ സൗദിയിലെത്തിയത്. കമ്പനിയില്‍ ട്രക്ക് ഡ്രൈവറായി മൂര വര്‍ഷം ജോലി ചെയ്തു. കരാര്‍ കാലാവധി കഴിഞ്ഞും നാട്ടില്‍ പോകാന്‍ അവധി അനുവദിച്ചില്ല. ഇഖാമ പുതുക്കി നല്‍കിയതുമില്ല. കമ്പനിയില്‍ നിന്നും ആറ് മാസത്തെ ശമ്പള കുടിശ്ശികയും മറ്റ് ആനൂകൂല്യങ്ങളും ലഭിക്കാനുായിരുന്നു. ഇതിനായി ലേബര്‍ കോടതിയെ സമീപിച്ചു.
ഇതേ കമ്പനിയില്‍ ജോലി ചെയ്തിരുന്ന രാജയുടെ ബന്ധു കൂടിയായ ശൈഖ് മുഖര്‍റം വാഹന അപകടത്തില്‍ പെട്ട് രണ്ട് മാസത്തോളം ദമാം അല്‍ മന ആശുപത്രിയിലുായിരുമന്നു. ഈ ഘട്ടത്തില്‍ രാജ മാത്രമാണ് പരിചരണത്തിന് ആശുപത്രിയില്‍ എത്തിയിരുത്. മുഖര്റമിനൊപ്പം രാജയെയും നാട്ടിലെത്തിക്കാന്‍ വേണ്ടത് ചെയ്യാമെന്ന് കമ്പനി അധികൃതര്‍ പറഞ്ഞിരുന്നായി സാമൂഹിക പ്രവര്‍ത്തകനായ നൗഷാദ് തഴവ പറഞ്ഞു. ഗോസിയുടെ സഹായത്തോടെ മുഖര്റമിനെ വിദഗ്ധ ചികിത്സക്ക് നാട്ടിലെത്തിച്ചുവെങ്കിലും രാജയെ നാട്ടിലയക്കാമെ വാക്ക് പാലിക്കപ്പെട്ടില്ല.. മുഹമ്മദ് രാജയുടെ പ്രശ്നത്തിന് പരിഹാരം കാണുതിന് ഒരു വര്‍ഷത്തോളമായി കമ്പനി അധികൃതരുമായി ബന്ധപ്പെട്ട് നൗഷാദ് ശ്രമം നടത്തിയിരുന്നു. നിതാഖാത് ആനൂകൂല്യങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടതോടെ രാജ നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ച രാജക്ക് തര്‍ഹീലില്‍ നിന്നും ഫൈനല്‍ എക്സിറ്റ് നേടി.
കൊല്ലം പൈതൃകം ജീവകാരുണ്യ പ്രവര്‍ത്തകനായ സത്താര്‍ കല്ലുവാതുക്കലിന്റെ സഹായത്തോടെ ബീഹാര്‍ കൂട്ടായ്മ അഞ്ചുമന്‍ മുഹമ്മദ് രാജക്കുള്ള ടിക്കറ്റ് നല്കി. പൈതൃകം വൈസ് പ്രസിഡന്റ് നൗഷാദ് (ഷിഫ) രാജക്ക് ടിക്കററ് കൈമാറി. പൈതൃകം അത്യാവശ്യ സാധനങ്ങളും സാമ്പത്തിക സഹായവും നല്കി. ദമാമില്‍ നിന്നും ജറ്റ് എയറില്‍ കഴിഞ്ഞ ദിവസം രാജ നാട്ടിലേക്ക് യാത്രയായി.