സുദര്‍ശനന്‍ ആറാമത്‌ റമദാന്റെ നിറവില്‍

ദമാം – സൗദി അറേബ്യയിലെ പ്രവാസ ജീവിതത്തിന്റെ ആദ്യ നോമ്പനുഭവങ്ങള്‍ നല്‍കിയ പാഠങ്ങള്‍ ഉള്‍ക്കൊണ്ട്‌ നേപ്പാള്‍ കാഠ്‌മണ്ടു സ്വദേശി സുദര്‍ശനന്‍ തുടര്‍ച്ചയായി ആറാം വര്‍ഷത്തിലും പരിശുദ്ധ റമദാനില്‍ നോമ്പെടുക്കുന്നു. ദുബായില്‍ അഞ്ച്‌ വര്‍ഷം ജോലി ചെയ്‌തുവെങ്കിലും സൗദിയിലെത്തിയതിന്‌ ശേഷം മലയാളികളായ സുഹൃത്തുക്കളിലൂടെയാണ്‌ റമദാന്‍ മാസത്തെക്കുറിച്ചും നോമ്പ്‌ അനുഷ്‌ഠിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും സുദര്‍ശനന്‍ മനസിലാക്കിയത്‌. ഒരു മാസത്തെ വ്രതാനിഷ്‌ഠാനത്തിലൂടെ ബോധ്യപ്പെടുന്ന ബുദ്ധിമുട്ടുകളും ജീവിത യാഥാര്‍ത്ഥ്യങ്ങളും ദരിദ്ര ജനസമൂഹം ജീവിതകാലം മുഴുവനും അനുഭവിച്ചുകൊണ്ടിരിക്കുന്നുവെന്ന തിരിച്ചറിവുമാണ്‌ തുടര്‍ച്ചയായ ആറാം വര്‍ഷത്തിലും നോമ്പ്‌ അനുഷ്‌ഠിക്കുന്നതിനും, ഇനിയുള്ള കാലവും റമദാന്‍ മാസം നോമ്പെടുക്കുമെന്ന തീരുമാനത്തില്‍ എത്തിച്ചേരുന്നതിനും വഴിയായതെന്ന്‌ സുദര്‍ശനന്‍ പറയുന്നു. നേപ്പാള്‍ ബ്രാഹ്മണ കുടുംബാംഗമായ സുദര്‍ശനന്‍ മതാചാര പ്രകാരം മാസത്തില്‍ രണ്ട്‌ ദിവസം നോമ്പനുഷ്‌ഠിക്കാറുണ്ടായിരുന്നു. എങ്കിലും `വിശപ്പിന്റെ വില’ മനസിലാക്കാന്‍ കഴിഞ്ഞത്‌ റമദാന്‍ മാസത്തിലെ നോമ്പിലൂടെയാണെന്ന്‌ സാക്ഷ്യപ്പെടുത്തുന്നു. റമദാന്‍ മാസത്തെ പകലുകള്‍ സഹനത്തിലൂടെ വിശപ്പടക്കി രാവുകള്‍ പ്രാര്‌ത്ഥനയിലൂടെ സജീവമാക്കി മനസിനെയും ശരീരത്തെയും ശുദ്ധീകരിക്കുന്ന റമദാന്‍ അനുഭവങ്ങള്‍ നാട്ടിലുള്ള ഭാര്യയോടും കുടുംബത്തോടും പറയുമ്പോള്‍ പൂര്‍ണ പിന്തുണയാണ്‌ കിട്ടുന്നതെന്ന്‌ സുദര്‍ശനന്‍ പറയുന്നു. മലയാളം സംസാരിക്കാന്‍ കഴിയുന്ന സുദര്‍ശനന്‍ ദമാം നെസ്റ്റോ ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഫുഡ്‌ ഡിപ്പാര്‍ട്‌മെന്റ്‌ മാനേജറാണ്‌

Leave a Reply

Your email address will not be published. Required fields are marked *