കസ്റ്റംസില്‍ സി.ബി.ഐ. റെയിഡ്‌ കാര്‌ഗോ കടത്ത്‌ മന്ദഗതിയില്‍

ദമാം: കേരളം, തമിഴ്‌നാട്‌ തുടങ്ങി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കുള്ള കാര്‍ഗോ കടത്ത്‌ മന്ദഗതിയിലായി. മുമ്പ്‌ എട്ടും പത്തും ദിവസങ്ങള്‍ മാത്രം എടുത്തിരുന്ന സ്ഥാനത്ത്‌ ഇപ്പോള്‍ കാര്‍ഗോ എത്തുന്നതിന്‌ ഇരുപതും ഇരുപത്തിയഞ്ചും ദിവസങ്ങള്‍ വേണ്ടി വരുന്നതായി അഭിജ്‌ഞ വൃത്തങ്ങള്‍ സ്ഥിരീകരിക്കുന്നു.
വിവിധ കസ്റ്റംസ്‌ കേന്ദ്രങ്ങളില്‍ സി.ബി.ഐ റെയ്‌ഡ്‌ ആരംഭിച്ചതോടെയാണ്‌ കാര്‍ഗോ നീക്കം മന്ദഗതിയിലായതെന്ന്‌ വിവരം ലഭിച്ചു. കോഴിക്കോട്ടാണ്‌ ആദ്യമായി സി.ബി.ഐ റെയ്‌ഡ്‌ നടന്നത്‌. തുടര്‍ന്ന ദക്ഷിണേന്ത്യയിലെ മറ്റ്‌ വിമാനത്താവളങ്ങളിലെ കസ്റ്റംസ്‌ കേന്ദ്രങ്ങളിലേക്കും റെയ്‌ഡ്‌ വ്യാപിപ്പിച്ചു. ഇതേ തുടര്‍ന്ന്‌ കസ്റ്റംസ്‌ ക്ലിയറന്‍സ്‌ വളരെ വൈകിയാണ്‌ ലഭിക്കുന്നതെന്ന കാര്‍ഗോ ഏജന്‍സികളും സ്ഥിരീകരിച്ചു.