കോബാറില്‍ നിര്യാതനായ അശോകന്റെ മൃതദേഹം നാട്ടിലേക്ക്‌ കൊണ്ടുപോയി

ദമാം: അല്‍കോബാറില്‍ നിര്യാതനായ തിരുവനന്തപുരം പട്ടം മധുവിളാകം സ്വദേശി സി.ബി. അശോകന്റെ (54) മൃതദേഹം ഇന്നലെ എമിറേറ്റ്‌സ്‌ വിമാനത്തില്‍ നാട്ടിലേക്ക്‌ കൊണ്ടുപോയി. ഭാര്യ ചെങ്ങന്നൂര്‍ പന്തളം പുഷ്‌പയും മക്കള്‍ ആതിര, ആല്‍ബി, പുഷ്‌പയുടെ സഹോദരിമാരായ മറിയാമ്മ, ഓമന എന്നിവരും മറിയാമ്മയുടെ ഭര്‍ത്താവ്‌ ജോബിയും ഇതേ വിമാനത്തില്‍ നാട്ടിലേക്ക്‌ അനുഗമിച്ചു. അശോകന്റെ ദുബായില്‍ ജോലി ചെയ്യുന്ന സഹോദരനും ഇതേ വിമാനത്തില്‍ ഇന്ന്‌ നാട്ടിലെത്തുന്നുണ്ട്‌. തിരുവനന്തപുരത്തും ചെങ്ങന്നൂരും വീടുകളില്‍ ബന്ധുക്കള്‍ കണ്ടതിന്‌ ശേഷം മൃതദേഹം തിരുവല്ലയില്‍ അടക്കും.
പതിനഞ്ച്‌ വര്‍ഷമായി അശോകന്‍ അല്‍കോബാറില്‍ ജോലി ചെയ്‌തിരുന്നു.
അല്‍കോബാറില്‍ മുഹമ്മദ്‌ ദോസരി ആശുപത്രിയില്‍ പുഷ്‌പ എമര്‍ജന്‍സി വിഭാഗത്തില്‍ സ്റ്റാഫ്‌ നഴ്‌സാണ്‌. മക്കള്‍ ആതിര ഒമ്പതിലും ആല്‍ബി അഞ്ചിലും ദമാം ഇന്ത്യന്‍ സ്‌കൂളില്‍ വിദ്യാര്‍ത്ഥികളാണ്‌. പുഷ്‌പയുടെ സഹോദരരിമാരായ മറിയാമ്മ സ്റ്റാഫ്‌ നഴ്‌സായും ഓമന എക്‌സ്‌റേ ടെക്‌നിഷ്യനായും ഇതേ ആശുപത്രിയില്‍ ജോലി ചെയ്യുന്നു.